ഇന്ന് മകരത്തിലെ അമാവാസിയാണ്
രാത്രിയായാൽ ആരുതന്നെ പുറത്തിറങ്ങില്ല ഇന്ന്. അപരിചിരാർപോലും ആസമയങ്ങളിൽ വഴിനടക്കില്ല. മുപ്പത്തുവർഷം ബന്ധനത്തിൽ കഴിയുന്ന ഉഗ്ര രൂപീണിയായ യക്ഷിക്കു ഇന്നൊരു ദിവസം മാത്രം പുറത്തിറങ്ങാൻ അനുവദി. കാലാ കാലങ്ങളായി മുടക്കംവരാതെ ചെയ്യുന്ന കാർമ്മം. മുടക്കം വരുത്തിയാൽ അതോടെ നാട് മുടിയും...
ഇന്ന് രാത്രി അറപ്പുരയിലെ പൂജകഴിഞ് ഇല്ലത്തെ മൂത്ത ആൺകുട്ടി കുളത്തിൽ മുങ്ങിക്കുളിച്ചു മന്ത്രം ജപിച്ച തക്കിടും കുംകുമവും ഭസ്മവും ആയി വേണം അമ്പലത്തിലേക്ക് പോകാൻ കയ്യിൽ. ആദ്യം ചുറ്റുമതില് ബന്ധിച്ചിരിക്കുന്ന ചങ്ങലകൾ അഴിച്ചു മാറ്റണം പിന്നീട് ശ്രീകോവിലിനു ചുറ്റുമുള്ള ചങ്ങല ബന്ധനം അഴിക്കണം എന്നിട്ട് വേണം ശ്രീക്കോവിളിന്റെ വാതിൽ തുറക്കാൻ. തുറക്കുന്ന സമയം വാതിലിന്റെ മറവിൽ തുറക്കുന്ന ആള് മറഞ്ഞു നിൽക്കണം.. യക്ഷി ഇറങ്ങി ചുട്ടമ്പലത്തിനു പുറത്തു എത്തിയതിനു ശേഷം ശ്രീകോവിലിൽ കയറി ജപിച്ചുവെച്ച തക്കിടും കുംകുമംവും ഉള്ളിലിരിക്കുന്ന കലാശത്തിൽ നിക്ഷേപിക്കണം ആ മന്ത്ര തകിടിന്റെ ശക്തികൊണ്ടാണ് അവൾ അന്ന് പുലർച്ചെതന്നെ തിരിച് അമ്പലത്തിനുള്ളിൽ കയറുന്നത് ..
പുതുതലമുറയുലെ കുട്ടികൾക്ക് ചരിത്രം ഒരു കഥപ്പോലെ പറഞ്ഞുകൊടുക്കുകയാണ് ശ്രീദേവി.
അത്രയും പറഞ്ഞപോളെ ശ്രീദേവിയുടെ ശബ്ദം ഇടറി.
ഇത് കേട്ടുകൊണ്ടാണ് കണ്ണൻ അറയിൽനിന്നും ഇറങ്ങി വന്നത്
അമ്മയെന്തിനാ പേടിക്കുന്നത്. എന്തായാലും ഞാൻ ഇത് ചെയ്യണ്ടത്തന്നെ അല്ലെ..
മോനെ കണ്ണാ..
അതാണ് എന്റെയും പേടി. ഇല്ലത്തുള്ള എല്ലാ ആൺതരികളുടെയും ശാപമാണ് ഇത്. അവസാനം നിന്റെ അച്ഛനു സംഭവിച്ചതും .. അത്രയും പറഞ്ഞപോളെ ശ്രീദേവി കരയാൻ തുടങ്ങി.
അമ്മ എന്തിനാ കരയുന്നെ ഒരാപാത്തും എനിക്ക് വരില്ല അമ്മ പേടിക്കേണ്ട
ഇത്രയും പറഞ്ഞിട്ട് കണ്ണൻ പൂജക്കുവേണ്ടുന്ന കാര്യങ്ങൾ ഒരുക്കുവാൻ അറിയിലേക്ക് പോയി
ശ്രീദേവി ഉമ്മറത്തേക്ക് പോയി കോലയിൽ ഇരുന്നു പഴയ ഓർമകളിലേക്ക് അറിയാതെ എത്തിപ്പെട്ടു
ഇരുപതു വർഷങ്ങൾക്കുമുൻപ് ഇതുപോലൊരു അമാവാസി നാളിലാണ് തന്റെ ഭർത്താവിന് മരണം സംഭവിച്ചത്.. അല്ല ആ യക്ഷി കൊന്നു ചോരകുടിച്ചത്.
ശ്രീകോവിൽ തുറന്നു വാതിലിനു മറഞ്ഞുനിന്നപ്പോൾ കാലുത്തട്ടി വീണതാണ്. മുപ്പത്തുവർഷം ബന്ധനത്തിൽ കിടന്ന യക്ഷിയുടെ മുന്നിൽ...
പിറ്റേണ് കാണുന്നത് അമ്പലത്തിനു പുറത്തുള്ള കരിമ്പനയി ഒരിറ്റു രക്തംപോലുമില്ലാത്ത തന്റെ ഭർത്താവിന്റെ ശരീരം
സമയം എട്ടുമണി കഴിഞ്ഞു അറയിൽ പൂജ തുടങ്ങാൻ നേരമായി..
എല്ലാവരും പുറത്തിരുന്നു നാമജപം തുടങ്ങി.. കണ്ണൻ അറിയിൽ പൂജയും ഹോമവും നടത്തികൊണ്ടിരുന്നു.. പൂജയുടെ അവസാനം ആകാറായി സമയം ഏതാണ് പന്ത്രണ്ടുമണി കഴിഞ്ഞിരിക്കുന്നു. ഇനി കുളത്തിൽ മുങ്ങി ഈറനോടേ തിരിഞ്ഞു നോക്കാതെ പോയ്കോളുക.. കുളത്തിൽ മൂന്നുവട്ടം മുങ്ങി ഈറനോടെ കയറിവന്നു പടവിൽ വെച്ചിരിക്കുന്ന താകൊൽക്കൂട്ടവും തകിടും ഭസ്മവും കുങ്കുമവും എടുത് കണ്ണൻ നടന്നു..
ഇല്ലത്തിന്റെ അതിരുവിട്ട് പുറത്തിറങ്ങി നടക്കുംതോറും കണ്ണന്റെ മനസ്സിൽ പണ്ടുമുതലേ പറഞ്ഞുകേട്ട കഥകൾ മിന്നിമറയാൻ തുടങ്ങി..
താൻ എവിടേക്കാണ് പോകുന്നത് തന്റെ അച്ഛന്റെ മരണത്തിന്റെ കാരണകാരിയെ കാണാൻ. അവളെ സ്വതന്ത്രയാക്കാൻ .
വര്ഷങ്ങളായി മനസിൽ കൊണ്ടുനടക്കുന്ന പകയും ദേഷ്യവും ഒരുപോലെ ആളികത്താൻ തുടങ്ങി.
പറഞ്ഞുകെട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ആ അമ്പലത്തിന്റെ അടുത്തേക്ക് പോകുന്നതുപോലും ഒരു മനുഷ്യരും അവിടെക്ക് പകലുപോലും ഒന്ന് നോക്കാൻ പോലും ധൈര്യപ്പെടാറില്ല.
എന്തോ ഒരു മായികലോകത്തേക്ക് എന്നതുപോലെ കണ്ണൻ നടന്നു ..
നടന്നു അമ്പലത്തിന്റെ മുന്നിൽ ആയപ്പോഴാണ് ഓരോ ചിന്തകളിൽ നിന്നും കണ്ണന് ബോധം വരുന്നതുപോലും..
അപ്പോളാണ്പ കണ്ണൻ ആ കാഴ്ച കാണുന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള അമ്പലം. അമ്പലത്തിനു മുന്നിലായി കണ്ടാൽതന്നെ ഭയക്കുന്നപോലെ ഒരു യക്ഷിപ്പന.. ചുറ്റമ്പലത്തിലെ മതിലുകൽപോലും ചങ്ങലയിട്ട് ബന്ധിച്ചിരുന്നു. അത്രയുംനനേരം ആർജിച്ചുവെച്ച ധൈര്യമെല്ലാം ചോർന്നു പോകുന്നപോലെ. ഒരു ഇളംകാറ്റ് അവന്റെ ശരീരമാകേ തഴുകി കടന്നുപോയി..
കണ്ണൻ ആരാധന മൂർത്തീകളെ മനസ്സിൽ പ്രാർത്ഥിച്ചു ചങ്ങലകളുടെ ബന്ധനങ്ങൾ അഴിക്കുവാൻ തുടങ്ങി. ചുറ്റുമതിലിന്റെ ചങ്ങലകൾ അഴിച്ചതും അന്തരീക്ഷം ആകെ മാറാൻ തുടങ്ങി.. ആകാശത് ഒരു വെള്ളിടി വെട്ടിയതും ഭൂമി മുഴുവൻ വിറക്കുന്നപോലെ.. കരിമ്പനയിലെ കടവവലുകൾ ചിറകടിച്ചു ചുറ്റും പറക്കുവാൻ തുടങ്ങി
മതിൽകെട്ടിനുള്ളിൽ കടന്നു കണ്ണൻ ശ്രീകോവിലിനു ചുറ്റുമുള്ള ചങ്ങലകളും അഴിച്ചുമാറ്റി..
ഇടിയും മിന്നലും ഭൂമിയെ പിളർന്നുകളയുന്നപോലെ ശക്തമായി പേമാരി ആർത്തലച്ചു പെയ്യുവാൻ തുടങ്ങി.
വിറക്കുന്ന കൈകൾക്കൊട് കണ്ണൻ ശ്രീകോവിൽതുറന്നു...തുറന്നതും വാതിലിനു മറവിൽ ഒളിച്ചു
ഉള്ളിൽനിന്നും ഇറങ്ങിപോകുന്ന ആ രൂപംകണ്ടു കണ്ണൻ വിറച്ചുപോയി.
രക്തംപോലും മരവിച്ചു പോയി ആ രൂപം കണ്ട്
മുടി അഴിച്ചിട്ടു രക്ത ദാഹം തീരത്തെ നാവു നീട്ടി ദ്രംഷ്ടകൾ പുറത്തേക്ക് തള്ളി.. ഒരിക്കലേ നോക്കു ആരായാലും പിന്നീട് ആ രൂപം കാണാനുള്ള ധൈര്യം ഒരു മനുഷ്യനും ഉണ്ടാകില്ല..ഭയംകൊണ്ട് കയ്കാലുകൾ വിറക്കുന്നുണ്ട് ശക്തമായി മഴയിൽ കയ്യിലിരുന്ന കുങ്കുമം താഴെവീണു ഒഴുകിപോകുന്നത്ക കണ്ണൻ അറിഞ്ഞില്ല.. ഇടിവെട്ടുന്ന ശബ്ദമാണ് അവനു സ്വാബോധം തിരിച്ചു തന്നത്
വേഗംതന്നെ ശ്രീകോവിലിൽ കയറി കലശതിൽ തക്കിടും ഭസ്മവും നിറച് കണ്ണൻ അമ്പലത്തിൽനിന്നു ഇറങ്ങി. പക്ഷെ ഭയംകൊണ്ട് വേഗം ഇറങ്ങിയപ്പോൾ കുങ്കുമത്തിന്റെ കാര്യം ഓർത്തതെയില്ല
പക്ഷെ ആരും ഓർത്തില്ല അതൊരു നാടിന്റെതന്നെ അപകടം ക്ഷണിച്ചുവരുത്തുകയാണെന്ന്
(തുടരും....)